സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ചിലന്തി വല

ദാസനും അവന്‍റെ കുടുംബവും സ്വസ്ഥമായി ജീവിക്കുന്നതിനിടയിലാണ്
ഒരു ദിവസം പോടിമോള്‍ പെന്‍സിലും പൊട്ടിച്ച് സ്കൂളില്‍ നിന്നും വന്നത്.
അതിന്‍റെ കാരണം മകളോട് അന്വേഷിക്കുന്നതിനിടയില്‍ ഭാര്യ ഓമന കയറി ഇടപെട്ടു.
പിന്നെ സംസാരം ദാസനും ഓമനയും തമ്മിലായി. സംസാരത്തിനിടയില്‍ ദാസന്‍ അറിയാതെ ഭാര്യയോടായി പറഞ്ഞു!
"നിന്‍റെ തറവാടിനെ കുറിച്ച് എനിക്ക് പണ്ടേ അറിയാം"! ഇത് കേള്‍ക്കേണ്ട താമസം ഓമന ഓടിപോയി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. പിന്നെ കരച്ചിലും മൂളലുമായി ഒരു രാത്രി ഭക്ഷണമൊന്നും പാകം ചെയ്യാതെയും കഴിക്കാതെയും കിടന്നുറങ്ങി.

പിറ്റേ ദിവസം രാവിലെ ഇതൊന്നും ശ്രദ്ധിക്കാതെ ദാസന്‍ പതിവുപോലെ ജോലിക്ക് പോകുകയും ചെയ്തു.
വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ഓമന അതെ കിടത്തം കിടക്കുന്നു. മകള്‍ സ്കൂളിലും പോയിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ഒമാനയ്ക്ക് കലശലായ പനിയുണ്ടെന്നു മനസ്സിലായി. എന്ത് ചെയ്യും! ഉടന്‍തന്നെ അടുത്ത ടൌണിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഒരു തരം വൈറല്‍ പനിയാണ് രക്തവും മൂത്രവും പരിശോദിക്കണം" അതിന്‍റെ റിസള്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു " രക്തത്തിലും മൂത്രത്തിലും കാര്യമായി ഒരു കുഴപ്പവും കാണുന്നില്ല പനി കൂടുതലുള്ളത് കൊണ്ട് നെഞ്ചില്‍ കഫകെട്ടു കാണും ന്വുമോണിയ ആണോ എന്നൊരു സമശയം ഒരു എക്സറേ എടുക്കണം" അത് എടുത്തപ്പോള്‍ അതിലും കുഴപ്പമൊന്നും ഇല്ലന്ന് മനസ്സിലായി. ഗര്‍ഭ പാത്രത്തില്‍ പഴുപ്പോ മറ്റോ ഉണ്ടെന്നു നോക്കാന്‍ ഒരു സ്കാനിഗ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ അതെടുക്കാത്തതുകൊണ്ട് പ്രശനം ഉണ്ടാവണ്ട എന്ന് കരുതി സ്കനിഗും എടുത്തു. സ്കാനിങ്ങിലും കുഴപ്പം കാണാത്തത് കൊണ്ട് "മഞ്ഞപ്പിത്തം വല്ലതും ഉണ്ടെന്നറിയാന്‍ ചില ടെസ്റ്റുകള്‍ കൂടി വേണ്ടി വരുമെന്നും ആയതിനാല്‍ ഇവിടെ താമസിക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ദാസന്‍റെ നെഞ്ചിടിപ്പും കൂടി. കയ്യിലുണ്ടായിരുന്ന കാശൊക്കെ തീര്‍ന്നത് കാരണം ദാസന്‍ അവന്‍റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

"ദാസാ! സ്വകാര്യ ആശുപത്രി ഒരു ചിലന്തി വലയാണെന്ന് നിനക്കറിയില്ലായിരുന്നോ? അതില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്പോള്‍ കൂടുതല്‍ കുടിക്കി കൊണ്ടേയിരിക്കും" ഇത് കേട്ടപ്പോള്‍ ദാസന്‍ ആലോചിച്ചു "ആ അനവസരത്തില്‍ തറവാടിനെപറ്റി പറയേണ്ടിയിരുന്നില്ല"

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

പുതു വസന്തം

എന്‍ സ്വപ്ന ഭൂമിയില്‍
സ്വര്‍ഗം പണിയാന്‍
വിലങ്ങുകള്‍ തീര്‍ത്ത
എന്‍ കരങ്ങള്‍ക്ക് കഴിയുമോ?
എന്നിട്ടും എന്‍റെ സൌന്ദര്യം
സ്തനത്തിലാണെന്ന് ഒരു കൂട്ടര്‍
അതല്ല നിതംബത്തിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടുമല്ല കണ്ണുകളിലാണെന്ന്
അവനും !!!
സാരിയിലാണെന്ന് ഒരു കൂട്ടര്‍
അതല്ല ചുരിദാറിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടിലുമല്ല പരദ്ദയിലാണെന്ന്
അവനും !!!
ഇതിലൊക്കെ അപ്പുറത്ത്
എന്നില്‍ തുടിക്കുന്ന എന്തോ ഒന്നല്ലേ
സൌന്ദര്യം എന്ന് ഞാനും
മുന്നോട്ടുള്ള വഴിയില്‍
വിലക്കുകള്‍ മാറ്റി
പൊക്കിള്‍ കാണിക്കാന്‍ തുനിഞ്ഞാല്‍
അഴിഞ്ഞാട്ടക്കാരി !!!
ഇതിയാനോടൊക്കെ വെറുപ്പാണെന്നുരിയാടിയാല്‍
സ്ത്രീപക്ഷക്കാരി !!!
ദേവ! പിന്നെ എന്തിനീ സൌന്ദര്യം
ഞങ്ങള്‍ക്ക് നീ തന്നു !
എത്ര ഹെമന്ദങ്ങള്‍ കൊഴിഞ്ഞാലും
എത്ര ശൂരന്മാരെ പിറന്നാലും
സൌന്ദര്യത്തിന്റെ മുന്നില്‍
പകച്ചുപോയൊരു ജന്മമേ !!
നിനക്ക് മാപ്പുതരാം

"പെണ്ണൊരുമ്പെട്ടാല്‍".

പാതിരാവില്‍ സൂര്യനുദിച്ചാല്‍
വെട്ടി തിളങ്ങും
മാന്യന്മാര്‍ തന്‍ പോയ്‌മുഖങ്ങള്‍
ഹാ...! കഷ്ടം
മനുഷ്യകുലമേ
ഒരു നിമിഷം
ശിരസ്സ്‌ കുനിയട്ടെ...!
കാണുമ്പോള്‍ ഊറി ചിരിക്കും
"വന്യമൃഗങ്ങള്‍ തന്‍ ഭാവശുദ്ധി" !!!
തകര്‍ക്കാന്‍ കഴിയില്ല ഒരു ശക്തനെയും
അശക്തയായവള്‍ തുനിഞ്ഞിടാതെ
ഭൂലോകത്തിലില്ല ഒരാളും
ആ "മഹാശക്തിയെ" ഭയപ്പെടാതെ!
ബൂലോക മഹാന്‍മാര്‍ അടക്കം പറയും
"പെണ്ണൊരുമ്പെട്ടാല്‍".....!!!
എല്ലാവരെയും തൃപ്തിപ്പെടുത്താന്‍
കഴിയില്ലെന്നപ്തവാക്യവും പേറി
അവളും നാളുകള്‍ തള്ളിനീക്കുന്നു ...?
വേണമായിരുന്നോ ഈ വരികളിവിടെ
എന്ന് ഞാനും...! തള്ളി നീക്കട്ടെ നാളുകള്‍ !

"പര്‍ദ്ദക്കുള്ളില്‍"

ആദ്യം പരിവാര്‍ "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചെന്നിത്തല "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചാണ്ടി "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേന്ദ്രം "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേരള പോലീസ് "വിളിച്ചെന്നെ തീവ്രവാദി"
അവസാനം കോടിയേരിയും "വിളിച്ചെന്നെ തീവ്രവാദി"
പക്ഷെ! ഞാന്‍ "പര്‍ദ്ദക്കുള്ളില്‍" ആണെന്ന്
അവരുണ്ടോ അറിയുന്നു ?

തിരച്ചില്‍

ഒരുമാസത്തോളമായി ഞാന്‍ നമ്മുടെ ബൂലോകത്ത് തിരച്ചിലായിരുന്നു എന്തിനെന്നോ? ഈ ലോകം ഉടച്ചുവാര്‍ക്കണം അതിനൊരാളെയോ ഒരു കൂട്ടത്തെയോ കണ്ടുപിടിക്കണം! എന്നിട്ട് ഈ മനുഷ്യകുലം അവരെ ഏല്‍പ്പിക്കണം! പക്ഷെ നിങ്ങള്‍ക്ക് അറിയണോ കൂട്ടരേ അതിന് പറ്റിയ ഒരാളെയും കണ്ടെത്തിയില്ല! കാരണം ഓരോരുത്തരും അവരവരുടെ മതവും, ചിന്തയും, രാഷ്ട്രീയവും ഉപയോഗിച്ചാണ് ഉടച്ചുവാര്‍ക്കല്‍ ക്രിയ നടത്തുന്നത്. മനുഷ്യന് വേണ്ടി ഒരു പുതിയ ലോകം പണിയാന്‍ ആരെയും കണ്ടെത്തിയില്ല

ഒരു വ്യത്യസ്ഥത

ബ്ലോഗുകള്‍ നിരന്തരം വായിക്കപ്പെടുമ്പോള്‍ ഞാനൊക്കെ വെറും കവിതയും കഥയും
എഴുതിയിരുന്നാല്‍ പറ്റില്ല! അതിശക്തമായി സമൂഹത്തില്‍ ഇടപെടണം എന്ന് മനസ്സിലാവുന്നു .
മതം മരിക്കുമോ മനുഷ്യന്‍ മരിക്കുമോ? മനുഷ്യന്‍ മരിച്ചാലും മതം നിലനില്‍ക്കും. അപ്പോള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്, കരയേണ്ടത് അല്ലെ? പക്ഷെ ഇവിടെ കാണുന്നത് മറിച്ചാണ് മതത്തിന് വേണ്ടിയാണ് എല്ലാ കരചെലുകളും. ഞാന്‍ ഇത്രയും പറയാന്‍ കാരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദം മതത്തിന് ചാര്‍ത്തികൊടുക്കുന്നതിനെ പറ്റിയാണ്!! തീവ്രവാദം ആരുടെ ഭാഗത്തുനിന്നു വന്നാലും വളരെ ഗൌരവത്തോടെ കാണണം എതിര്‍ക്കപ്പെടണം വേണ്ടേ? ഇവിടെ നമ്മള്‍ കണ്ടുവരുന്നത്‌ തീവ്രവാദിയുടെ പേര് നോക്കി ആ പേര് ഉപയോഗിക്കുന്ന മതത്തെ വലിച്ചിഴക്കുന്നു? അത് കാരണം ആ മതത്തിലെ ചുരുക്കം ചില ആളുകളെങ്കിലും ആ തീവ്രവാദിയെ സംരക്ഷിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല! അവനു സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ എന്നും സംശയിക്കപ്പെടും? ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ രീതികള്‍ അങ്ങനെയാണ്! ഞാന്‍ ഇതിനെ ലാഗവത്തോടെയല്ല കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സൂചിപ്പിക്കുകയാണ്.
ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തീവ്രവാദി പിടിക്കപ്പെട്ടാല്‍ അവന്‍റെ പേര് വെളിപ്പെടുത്താതെ അവനു കടുത്ത ശിക്ഷ കൊടുക്കണം!അതിന് കഴിയില്ലേ? അതിന് സത്യസന്തരായ ഉദ്യോഗസ്ഥരും ഭരണാധികാരികളും ആവശ്യമാണ്. അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചാല്‍ നടപ്പില്‍ വരുത്താന്‍ കഴിയും. ജനങ്ങളുടെ ഇടയിലേക്ക് തീവ്രവാദിയെ ഇട്ടുകൊടുത്തു കൊണ്ട് അവരെ പരസ്പരം തല്ലിക്കുന്നതിലും നല്ലതല്ലേ ഒരു ബുദ്ധിപരമായ ചിന്ത.
ഞാന്‍ വായിച്ചറീഞ്ഞെടുത്തോളം ഒരുമതവും തീവ്രവാദത്തെ എന്നല്ല ഒരു അനീതിയും പ്രോത്സാഹിപ്പിക്കുന്നില്ല, കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നതും ക്രിസ്തു കുരിശിലെറീയതും മോശ ഫരോവയോട് പറഞ്ഞതും ബുദ്ധന്‍ പറഞ്ഞതും മക്കവിജയത്തിനു ശേഷം മുഹമ്മദ്‌ പറഞ്ഞതും കൂട്ടിവായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഒരുമതവും തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് കാണാം.
ഇവിടെ ചുരുക്കം ചില ബ്ലോഗുകളില്‍ ഇസ്ലാം മതത്തെ ക്രൂശിക്കുന്നതായി കാണാം അത് കൊണ്ട് തന്നെ ഞാന്‍ അല്പം ഇസ്ലാമിനെ കുറിച്ച് വായിക്കുകയും അത് നിങ്ങളോട് പങ്കു വെക്കുകയും ചെയ്യട്ടെ! ഞാന്‍ കൂടുതല്‍ വായിച്ചത് ഉമറിനെ കുറിച്ചാണ്. ഒരിക്കല്‍ ഉമര്‍ യാത്രക്കിടയില്‍ ഒരു ജൂദ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ പ്രാര്‍ത്ഥനക്കുള്ള സമയമായിട്ടുണ്ടെന്നു അറിയുകയും പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ജൂതപള്ളിയിലുണ്ടായിരുന്നവര്‍ അവിടെ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു! അത് സന്മനസ്സോടെ നിരസിച്ച ഉമര്‍ പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെ പ്രാര്‍ത്ഥന നടത്തിയാല്‍ നാളെ എന്‍റെ ആളുകള്‍ ഈ പള്ളിക്ക് വേണ്ടി വാദിക്കും അതുണ്ടാവാന്‍ പാടില്ല! എത്ര മഹത്തരം, എത്ര മനോഹരം, എത്ര ബുദ്ധിയുള്ള, എന്തൊരു ദീര്ഗ ദ്രിഷ്ടിയുള്ള വാക്കുകള്‍ ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇന്നത്തെ തീവ്രവാദികളെന്നു എങ്ങനെ വിശ്വസിക്കാന്‍ കഴിയും! ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഉമാരിന്റെ ജീവിതത്തില്‍ നിന്നും പഠിക്കാന്‍ കഴിയും. നരകം ഒരിക്കല്‍ കാലിയായിരിക്കും എന്ന് പറഞ്ഞതും ഉമറായിരുന്നു!
മനുഷ്യനോടുള്ള സ്നേഹം, നന്‍മ എതുകാലത്തെയും മനുഷ്യരോട് ..ഒരുപാട് കാലങ്ങള്‍ക്ക് ശേഷവും എന്‍റെ
അനുയായികളാല്‍ ഒരു മതവും മനുഷ്യനും അക്രമിക്കപ്പെടരുത് എന്ന് മനപ്പൂര്‍വം ആഗ്രഹിച്ച മഹാനായ മനുഷ്യസ്നേഹി. ഇതൊക്കെ വായിച്ചതിനു ശേഷമായിരിക്കും ഗാന്ധിജി ഉമറിന്റെ ഭരണമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞത്.
ഇന്നത്തെ തീവ്രവാദികളും അവരെ എതിര്‍ക്കുന്നവരും ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
എന്‍റെ വിനീതമായ അഭിപ്രായം ഇതൊക്കെ വായിച്ചിട്ടും എന്തെ മദനിയും സൂഫിയും ഇങ്ങനെ ....? വായിച്ചിരുന്നോ? മനസ്സിലാക്കിയിരുന്നോ? ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഒരു തീവ്രവാദിയും ഇതൊന്നും വായിച്ചിട്ടില്ല! ഉണ്ടോ?
ദയവു ചെയ്ത് എന്‍റെ പ്രിയ വായനക്കാരോട് ...ഇതൊരു കുഴലൂത്തായി കാണരുത് ..എല്ലാ മനുഷ്യരും സമാധാനത്തോടെ കഴിയണം പരസ്പരം മനസ്സിലാക്കണം എന്ന് അതിയായി ആഗ്രഹിച്ചത്‌ കൊണ്ട് മാത്രമാണ് ......
കുഴലൂതും പൂതെന്നലെ .........
മഴവില്‍ ചാര്‍ത്തികൂടെവരുമോ.... ?

ലോകാ സമസ്താ സുകിനോ ........

വികൃതി ...

എനിക്ക് ഒരു അനുജനുണ്ട്. മഹാ വികൃതി കുട്ടന്‍. സ്കൂളിലും, നാട്ടിലും, വീട്ടിലും സഹികെട്ട അച്ചന്‍, ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു. ഞങ്ങള്‍ക്കൊക്കെ വിഷമവും ഭയവും ഉണ്ടായിരുന്നു. അവനെന്തെകിലും പറ്റിയാല്‍ ........ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും
ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അനുജന്‍ കിണറ്റില്‍ നിന്നും അച്ഛനെ വിളിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു നിന്നു....
അപ്പോള്‍ അവന്‍ അച്ഛനെ വിളിച്ചു പറയുകയാ ."അച്ഛാ അച്ഛാ ...ഒരു ഈര്‍ക്കിള്‍ എടുത്തു ഇങ്ങോട്ട് ഇട്ടുതരുമോ" ?
"നിനക്കെന്തിനാടാ ഈര്‍ക്കിള്‍" ..? അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഓര്‍ത്ത്‌ ഇന്നും ഞങ്ങള്‍ ചിരിക്കാറുണ്ട്. അവന്‍ പറയുവാ....
" ഇവിടെ പടവില്‍ ഒരു തവള ഇരിക്കുന്നു അതിന്‍റെ കണ്ണില്‍ കുത്തി കുത്തി കളിക്കാന്‍ വേണ്ടിയാ."
ഇന്നത്തെ കുട്ടികളുടെ വികൃതി ...അന്നത്തെ അത്രയൊന്നും കാണുന്നില്ല