സ്നേഹിക്കയില്ല ഞാന്‍ നോവുമോരാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും

ചിലന്തി വല

ദാസനും അവന്‍റെ കുടുംബവും സ്വസ്ഥമായി ജീവിക്കുന്നതിനിടയിലാണ്
ഒരു ദിവസം പോടിമോള്‍ പെന്‍സിലും പൊട്ടിച്ച് സ്കൂളില്‍ നിന്നും വന്നത്.
അതിന്‍റെ കാരണം മകളോട് അന്വേഷിക്കുന്നതിനിടയില്‍ ഭാര്യ ഓമന കയറി ഇടപെട്ടു.
പിന്നെ സംസാരം ദാസനും ഓമനയും തമ്മിലായി. സംസാരത്തിനിടയില്‍ ദാസന്‍ അറിയാതെ ഭാര്യയോടായി പറഞ്ഞു!
"നിന്‍റെ തറവാടിനെ കുറിച്ച് എനിക്ക് പണ്ടേ അറിയാം"! ഇത് കേള്‍ക്കേണ്ട താമസം ഓമന ഓടിപോയി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. പിന്നെ കരച്ചിലും മൂളലുമായി ഒരു രാത്രി ഭക്ഷണമൊന്നും പാകം ചെയ്യാതെയും കഴിക്കാതെയും കിടന്നുറങ്ങി.

പിറ്റേ ദിവസം രാവിലെ ഇതൊന്നും ശ്രദ്ധിക്കാതെ ദാസന്‍ പതിവുപോലെ ജോലിക്ക് പോകുകയും ചെയ്തു.
വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ഓമന അതെ കിടത്തം കിടക്കുന്നു. മകള്‍ സ്കൂളിലും പോയിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ഒമാനയ്ക്ക് കലശലായ പനിയുണ്ടെന്നു മനസ്സിലായി. എന്ത് ചെയ്യും! ഉടന്‍തന്നെ അടുത്ത ടൌണിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. "ഒരു തരം വൈറല്‍ പനിയാണ് രക്തവും മൂത്രവും പരിശോദിക്കണം" അതിന്‍റെ റിസള്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു " രക്തത്തിലും മൂത്രത്തിലും കാര്യമായി ഒരു കുഴപ്പവും കാണുന്നില്ല പനി കൂടുതലുള്ളത് കൊണ്ട് നെഞ്ചില്‍ കഫകെട്ടു കാണും ന്വുമോണിയ ആണോ എന്നൊരു സമശയം ഒരു എക്സറേ എടുക്കണം" അത് എടുത്തപ്പോള്‍ അതിലും കുഴപ്പമൊന്നും ഇല്ലന്ന് മനസ്സിലായി. ഗര്‍ഭ പാത്രത്തില്‍ പഴുപ്പോ മറ്റോ ഉണ്ടെന്നു നോക്കാന്‍ ഒരു സ്കാനിഗ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ അതെടുക്കാത്തതുകൊണ്ട് പ്രശനം ഉണ്ടാവണ്ട എന്ന് കരുതി സ്കനിഗും എടുത്തു. സ്കാനിങ്ങിലും കുഴപ്പം കാണാത്തത് കൊണ്ട് "മഞ്ഞപ്പിത്തം വല്ലതും ഉണ്ടെന്നറിയാന്‍ ചില ടെസ്റ്റുകള്‍ കൂടി വേണ്ടി വരുമെന്നും ആയതിനാല്‍ ഇവിടെ താമസിക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ദാസന്‍റെ നെഞ്ചിടിപ്പും കൂടി. കയ്യിലുണ്ടായിരുന്ന കാശൊക്കെ തീര്‍ന്നത് കാരണം ദാസന്‍ അവന്‍റെ സുഹൃത്തിനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

"ദാസാ! സ്വകാര്യ ആശുപത്രി ഒരു ചിലന്തി വലയാണെന്ന് നിനക്കറിയില്ലായിരുന്നോ? അതില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്പോള്‍ കൂടുതല്‍ കുടിക്കി കൊണ്ടേയിരിക്കും" ഇത് കേട്ടപ്പോള്‍ ദാസന്‍ ആലോചിച്ചു "ആ അനവസരത്തില്‍ തറവാടിനെപറ്റി പറയേണ്ടിയിരുന്നില്ല"

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

പുതു വസന്തം

എന്‍ സ്വപ്ന ഭൂമിയില്‍
സ്വര്‍ഗം പണിയാന്‍
വിലങ്ങുകള്‍ തീര്‍ത്ത
എന്‍ കരങ്ങള്‍ക്ക് കഴിയുമോ?
എന്നിട്ടും എന്‍റെ സൌന്ദര്യം
സ്തനത്തിലാണെന്ന് ഒരു കൂട്ടര്‍
അതല്ല നിതംബത്തിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടുമല്ല കണ്ണുകളിലാണെന്ന്
അവനും !!!
സാരിയിലാണെന്ന് ഒരു കൂട്ടര്‍
അതല്ല ചുരിദാറിലാണെന്ന് മറ്റൊരു കൂട്ടര്‍
ഇത് രണ്ടിലുമല്ല പരദ്ദയിലാണെന്ന്
അവനും !!!
ഇതിലൊക്കെ അപ്പുറത്ത്
എന്നില്‍ തുടിക്കുന്ന എന്തോ ഒന്നല്ലേ
സൌന്ദര്യം എന്ന് ഞാനും
മുന്നോട്ടുള്ള വഴിയില്‍
വിലക്കുകള്‍ മാറ്റി
പൊക്കിള്‍ കാണിക്കാന്‍ തുനിഞ്ഞാല്‍
അഴിഞ്ഞാട്ടക്കാരി !!!
ഇതിയാനോടൊക്കെ വെറുപ്പാണെന്നുരിയാടിയാല്‍
സ്ത്രീപക്ഷക്കാരി !!!
ദേവ! പിന്നെ എന്തിനീ സൌന്ദര്യം
ഞങ്ങള്‍ക്ക് നീ തന്നു !
എത്ര ഹെമന്ദങ്ങള്‍ കൊഴിഞ്ഞാലും
എത്ര ശൂരന്മാരെ പിറന്നാലും
സൌന്ദര്യത്തിന്റെ മുന്നില്‍
പകച്ചുപോയൊരു ജന്മമേ !!
നിനക്ക് മാപ്പുതരാം

"പെണ്ണൊരുമ്പെട്ടാല്‍".

പാതിരാവില്‍ സൂര്യനുദിച്ചാല്‍
വെട്ടി തിളങ്ങും
മാന്യന്മാര്‍ തന്‍ പോയ്‌മുഖങ്ങള്‍
ഹാ...! കഷ്ടം
മനുഷ്യകുലമേ
ഒരു നിമിഷം
ശിരസ്സ്‌ കുനിയട്ടെ...!
കാണുമ്പോള്‍ ഊറി ചിരിക്കും
"വന്യമൃഗങ്ങള്‍ തന്‍ ഭാവശുദ്ധി" !!!
തകര്‍ക്കാന്‍ കഴിയില്ല ഒരു ശക്തനെയും
അശക്തയായവള്‍ തുനിഞ്ഞിടാതെ
ഭൂലോകത്തിലില്ല ഒരാളും
ആ "മഹാശക്തിയെ" ഭയപ്പെടാതെ!
ബൂലോക മഹാന്‍മാര്‍ അടക്കം പറയും
"പെണ്ണൊരുമ്പെട്ടാല്‍".....!!!
എല്ലാവരെയും തൃപ്തിപ്പെടുത്താന്‍
കഴിയില്ലെന്നപ്തവാക്യവും പേറി
അവളും നാളുകള്‍ തള്ളിനീക്കുന്നു ...?
വേണമായിരുന്നോ ഈ വരികളിവിടെ
എന്ന് ഞാനും...! തള്ളി നീക്കട്ടെ നാളുകള്‍ !

"പര്‍ദ്ദക്കുള്ളില്‍"

ആദ്യം പരിവാര്‍ "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചെന്നിത്തല "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ ചാണ്ടി "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേന്ദ്രം "വിളിച്ചെന്നെ തീവ്രവാദി"
പിന്നെ കേരള പോലീസ് "വിളിച്ചെന്നെ തീവ്രവാദി"
അവസാനം കോടിയേരിയും "വിളിച്ചെന്നെ തീവ്രവാദി"
പക്ഷെ! ഞാന്‍ "പര്‍ദ്ദക്കുള്ളില്‍" ആണെന്ന്
അവരുണ്ടോ അറിയുന്നു ?

തിരച്ചില്‍

ഒരുമാസത്തോളമായി ഞാന്‍ നമ്മുടെ ബൂലോകത്ത് തിരച്ചിലായിരുന്നു എന്തിനെന്നോ? ഈ ലോകം ഉടച്ചുവാര്‍ക്കണം അതിനൊരാളെയോ ഒരു കൂട്ടത്തെയോ കണ്ടുപിടിക്കണം! എന്നിട്ട് ഈ മനുഷ്യകുലം അവരെ ഏല്‍പ്പിക്കണം! പക്ഷെ നിങ്ങള്‍ക്ക് അറിയണോ കൂട്ടരേ അതിന് പറ്റിയ ഒരാളെയും കണ്ടെത്തിയില്ല! കാരണം ഓരോരുത്തരും അവരവരുടെ മതവും, ചിന്തയും, രാഷ്ട്രീയവും ഉപയോഗിച്ചാണ് ഉടച്ചുവാര്‍ക്കല്‍ ക്രിയ നടത്തുന്നത്. മനുഷ്യന് വേണ്ടി ഒരു പുതിയ ലോകം പണിയാന്‍ ആരെയും കണ്ടെത്തിയില്ല

ഒരു വ്യത്യസ്ഥത

ബ്ലോഗുകള്‍ നിരന്തരം വായിക്കപ്പെടുമ്പോള്‍ ഞാനൊക്കെ വെറും കവിതയും കഥയും
എഴുതിയിരുന്നാല്‍ പറ്റില്ല! അതിശക്തമായി സമൂഹത്തില്‍ ഇടപെടണം എന്ന് മനസ്സിലാവുന്നു .
മതം മരിക്കുമോ മനുഷ്യന്‍ മരിക്കുമോ? മനുഷ്യന്‍ മരിച്ചാലും മതം നിലനില്‍ക്കും. അപ്പോള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്, കരയേണ്ടത് അല്ലെ? പക്ഷെ ഇവിടെ കാണുന്നത് മറിച്ചാണ് മതത്തിന് വേണ്ടിയാണ് എല്ലാ കരചെലുകളും. ഞാന്‍ ഇത്രയും പറയാന്‍ കാരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദം മതത്തിന് ചാര്‍ത്തികൊടുക്കുന്നതിനെ പറ്റിയാണ്!! തീവ്രവാദം ആരുടെ ഭാഗത്തുനിന്നു വന്നാലും വളരെ ഗൌരവത്തോടെ കാണണം എതിര്‍ക്കപ്പെടണം വേണ്ടേ? ഇവിടെ നമ്മള്‍ കണ്ടുവരുന്നത്‌ തീവ്രവാദിയുടെ പേര് നോക്കി ആ പേര് ഉപയോഗിക്കുന്ന മതത്തെ വലിച്ചിഴക്കുന്നു? അത് കാരണം ആ മതത്തിലെ ചുരുക്കം ചില ആളുകളെങ്കിലും ആ തീവ്രവാദിയെ സംരക്ഷിക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല! അവനു സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ എന്നും സംശയിക്കപ്പെടും? ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ രീതികള്‍ അങ്ങനെയാണ്! ഞാന്‍ ഇതിനെ ലാഗവത്തോടെയല്ല കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സൂചിപ്പിക്കുകയാണ്.
ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തീവ്രവാദി പിടിക്കപ്പെട്ടാല്‍ അവന്‍റെ പേര് വെളിപ്പെടുത്താതെ അവനു കടുത്ത ശിക്ഷ കൊടുക്കണം!അതിന് കഴിയില്ലേ? അതിന് സത്യസന്തരായ ഉദ്യോഗസ്ഥരും ഭരണാധികാരികളും ആവശ്യമാണ്. അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചാല്‍ നടപ്പില്‍ വരുത്താന്‍ കഴിയും. ജനങ്ങളുടെ ഇടയിലേക്ക് തീവ്രവാദിയെ ഇട്ടുകൊടുത്തു കൊണ്ട് അവരെ പരസ്പരം തല്ലിക്കുന്നതിലും നല്ലതല്ലേ ഒരു ബുദ്ധിപരമായ ചിന്ത.
ഞാന്‍ വായിച്ചറീഞ്ഞെടുത്തോളം ഒരുമതവും തീവ്രവാദത്തെ എന്നല്ല ഒരു അനീതിയും പ്രോത്സാഹിപ്പിക്കുന്നില്ല, കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നതും ക്രിസ്തു കുരിശിലെറീയതും മോശ ഫരോവയോട് പറഞ്ഞതും ബുദ്ധന്‍ പറഞ്ഞതും മക്കവിജയത്തിനു ശേഷം മുഹമ്മദ്‌ പറഞ്ഞതും കൂട്ടിവായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഒരുമതവും തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് കാണാം.
ഇവിടെ ചുരുക്കം ചില ബ്ലോഗുകളില്‍ ഇസ്ലാം മതത്തെ ക്രൂശിക്കുന്നതായി കാണാം അത് കൊണ്ട് തന്നെ ഞാന്‍ അല്പം ഇസ്ലാമിനെ കുറിച്ച് വായിക്കുകയും അത് നിങ്ങളോട് പങ്കു വെക്കുകയും ചെയ്യട്ടെ! ഞാന്‍ കൂടുതല്‍ വായിച്ചത് ഉമറിനെ കുറിച്ചാണ്. ഒരിക്കല്‍ ഉമര്‍ യാത്രക്കിടയില്‍ ഒരു ജൂദ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ പ്രാര്‍ത്ഥനക്കുള്ള സമയമായിട്ടുണ്ടെന്നു അറിയുകയും പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ജൂതപള്ളിയിലുണ്ടായിരുന്നവര്‍ അവിടെ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു! അത് സന്മനസ്സോടെ നിരസിച്ച ഉമര്‍ പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെ പ്രാര്‍ത്ഥന നടത്തിയാല്‍ നാളെ എന്‍റെ ആളുകള്‍ ഈ പള്ളിക്ക് വേണ്ടി വാദിക്കും അതുണ്ടാവാന്‍ പാടില്ല! എത്ര മഹത്തരം, എത്ര മനോഹരം, എത്ര ബുദ്ധിയുള്ള, എന്തൊരു ദീര്ഗ ദ്രിഷ്ടിയുള്ള വാക്കുകള്‍ ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇന്നത്തെ തീവ്രവാദികളെന്നു എങ്ങനെ വിശ്വസിക്കാന്‍ കഴിയും! ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ ഉമാരിന്റെ ജീവിതത്തില്‍ നിന്നും പഠിക്കാന്‍ കഴിയും. നരകം ഒരിക്കല്‍ കാലിയായിരിക്കും എന്ന് പറഞ്ഞതും ഉമറായിരുന്നു!
മനുഷ്യനോടുള്ള സ്നേഹം, നന്‍മ എതുകാലത്തെയും മനുഷ്യരോട് ..ഒരുപാട് കാലങ്ങള്‍ക്ക് ശേഷവും എന്‍റെ
അനുയായികളാല്‍ ഒരു മതവും മനുഷ്യനും അക്രമിക്കപ്പെടരുത് എന്ന് മനപ്പൂര്‍വം ആഗ്രഹിച്ച മഹാനായ മനുഷ്യസ്നേഹി. ഇതൊക്കെ വായിച്ചതിനു ശേഷമായിരിക്കും ഗാന്ധിജി ഉമറിന്റെ ഭരണമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞത്.
ഇന്നത്തെ തീവ്രവാദികളും അവരെ എതിര്‍ക്കുന്നവരും ഇതൊക്കെ വായിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
എന്‍റെ വിനീതമായ അഭിപ്രായം ഇതൊക്കെ വായിച്ചിട്ടും എന്തെ മദനിയും സൂഫിയും ഇങ്ങനെ ....? വായിച്ചിരുന്നോ? മനസ്സിലാക്കിയിരുന്നോ? ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഒരു തീവ്രവാദിയും ഇതൊന്നും വായിച്ചിട്ടില്ല! ഉണ്ടോ?
ദയവു ചെയ്ത് എന്‍റെ പ്രിയ വായനക്കാരോട് ...ഇതൊരു കുഴലൂത്തായി കാണരുത് ..എല്ലാ മനുഷ്യരും സമാധാനത്തോടെ കഴിയണം പരസ്പരം മനസ്സിലാക്കണം എന്ന് അതിയായി ആഗ്രഹിച്ചത്‌ കൊണ്ട് മാത്രമാണ് ......
കുഴലൂതും പൂതെന്നലെ .........
മഴവില്‍ ചാര്‍ത്തികൂടെവരുമോ.... ?

ലോകാ സമസ്താ സുകിനോ ........

വികൃതി ...

എനിക്ക് ഒരു അനുജനുണ്ട്. മഹാ വികൃതി കുട്ടന്‍. സ്കൂളിലും, നാട്ടിലും, വീട്ടിലും സഹികെട്ട അച്ചന്‍, ഒരുദിവസം അനുജനെ ഒരു കൊട്ടയില്‍ കെട്ടി കിണറ്റില്‍ തൂക്കിയിട്ടു. ഞങ്ങള്‍ക്കൊക്കെ വിഷമവും ഭയവും ഉണ്ടായിരുന്നു. അവനെന്തെകിലും പറ്റിയാല്‍ ........ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും
ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അനുജന്‍ കിണറ്റില്‍ നിന്നും അച്ഛനെ വിളിക്കുന്നു. ഞങ്ങള്‍ ആകാംക്ഷയോടെ കാതു കൂര്‍പ്പിച്ചു നിന്നു....
അപ്പോള്‍ അവന്‍ അച്ഛനെ വിളിച്ചു പറയുകയാ ."അച്ഛാ അച്ഛാ ...ഒരു ഈര്‍ക്കിള്‍ എടുത്തു ഇങ്ങോട്ട് ഇട്ടുതരുമോ" ?
"നിനക്കെന്തിനാടാ ഈര്‍ക്കിള്‍" ..? അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി ഓര്‍ത്ത്‌ ഇന്നും ഞങ്ങള്‍ ചിരിക്കാറുണ്ട്. അവന്‍ പറയുവാ....
" ഇവിടെ പടവില്‍ ഒരു തവള ഇരിക്കുന്നു അതിന്‍റെ കണ്ണില്‍ കുത്തി കുത്തി കളിക്കാന്‍ വേണ്ടിയാ."
ഇന്നത്തെ കുട്ടികളുടെ വികൃതി ...അന്നത്തെ അത്രയൊന്നും കാണുന്നില്ല

"ഒറ്റമുലച്ചി" പ്രതിമ

ഒരു മഹത്തായ അവകാശ സമരത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരുന്നു.

"കുതിരക്കാല്‍ "

ഞങ്ങളുടെ ടൌണിലെ റെയില്‍വെസ്റ്റേഷനില്‍ നിന്നും ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്താന്‍ ഇരുപതു മിനുട്ട് നടക്കണം. ഈ വഴി രാത്രിയായാല്‍ വിജനമായിരിക്കും. പകല്‍ സമയത്ത് പോലും തനിച്ചു ഈ വഴിയിലുടെ പോകുമ്പോള്‍ ഉള്ളില്‍ ഒരു ഭയം ഉണ്ടാവും എങ്കിലും മറ്റു വഴികള്‍ ഇല്ലാത്തത് കാരണം ഞാന്‍ എന്നും ട്രെയിന്‍ ഇറങ്ങി വരുന്നതും പോകുന്നതും ഈ ഒറ്റ വഴിയിലൂടെയാണ്
ഒരു ദിവസം ജോലിയും ഒപ്പം ട്രെയിനും വൈകിയത് കാരണം റെയില്‍വെസ്റ്റേഷനില്‍ എത്തുമ്പോഴേക്കും രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ട്രൈയിന്‍ ഇറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. ധൈര്യം വിടാതെ ബസ്സ്‌ സ്ടണ്ടിലേക്ക് നടന്നു ഏകദേശം പാതയുടെ മധ്യത്തില്‍ എത്തിയപ്പോള്‍ ഒരു മാന്യദേഹം എനിക്ക് എതിരെ വരുന്നത് കണ്ടു. അയാള്‍ എന്റെ അടുത്തുവന്നുനിന്നുകൊണ്ട് എന്നോടു ചോദിച്ചു “ തീപ്പെട്ടിയുണ്ടോ കയ്യില്‍ ഒരു ബീടികത്തിക്കാന്‍” അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് ചെറിയ വിറയല്‍ തുടങ്ങിയിരുന്നു. മെഴുകിതിരി കത്തിക്കാന്‍ കരുതിവെച്ചിരുന്ന തീപ്പെട്ടി ബാഗില്‍ നിന്നും എടുത്തു അദ്ദേഹത്തിന്‍റെ കയ്യിലേക്ക് ഇട്ടുകൊടുത്തു. പക്ഷെ അദ്ദേഹത്തിന്‍റെ കയ്യില്‍ തട്ടി തീപ്പെട്ടി താഴെ വീണു. അതില്‍ എനിക്ക് അസ്വാഭാഭികമായി ഒന്നും തോന്നിയില്ല. അത് കൊണ്ട് അല്‍പ്പം മാന്യത കാണിക്കാന്‍ ഞാന്‍ വിചാരിച്ചു. തീപ്പെട്ടി നിലത്തുനിന്നും എടുക്കാന്‍ കുനിഞ്ഞു. തത്സമയം ആ മാന്യദേഹം അദ്ദേഹത്തിന്‍റെ ഉടുമുണ്ട് അല്‍പ്പം മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്ന് എന്‍റെ മുന്നില്‍ ഞാന്‍ കാണുന്നത് ഒരു വെളുത്ത കുതിരയുടെ കാലായിരുന്നു. വെളുത്ത രോമവും കുലന്ബുമൊക്കെ ആ കാലിനുണ്ടായിരുന്നു. ഇത് കണ്ടതോടെ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാതെ ഞാന്‍ വിറങ്ങലിചിരുന്നുപോയി. ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയില്‍ എന്‍റെ കണ്ണില്‍ ഇരുട്ട് കയറി. ധൈര്യം വീണ്ടെടുത്തു ഞാന്‍ തിരിഞ്ഞോടി. അല്‍പ്പം ദൂരം ഓടിയപ്പോള്‍ സുന്ദരനായ ഒരാളെ കണ്ടു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു. അദ്ദേഹം ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഉടുതുണിയും അല്പം ഉയര്‍ത്തികൊണ്ട് എന്നോട് ചോദിച്ചു “ഇതുപോലുള്ള കാലാണോ!? അപ്പോഴേക്കും ഞാന്‍ ബോധം നഷ്ടപ്പെട്ടു നിലത്തേക്കു വീണിരുന്നു. പെട്ടെന്ന് അവിടെ പോലിസ് എത്തിയതും എന്നെ വണ്ടിയില്‍ കയറ്റിയതും എനിക്ക് ഓര്‍മയുണ്ട്
പിറ്റേ ദിവസം വീട്ടില്‍ നിന്നും പത്രമെടുത്ത്‌ നോക്കിയപ്പോഴാണ് ഒരു സ്വപ്നം പോലെ കാര്യങ്ങളൊക്കെ ഓര്‍മവരുന്നത്. അപ്പോള്‍ പത്രത്തില്‍ കണ്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. മൂന്നു കുതിരക്കാലുകാരെ പോലിസ് പിടികുടിയെന്നായിരുന്നു തലവാചകം. മൂന്നുപേരെ കുതിരക്കാലുമായി പോലിസ് പിടിച്ചെന്നും ഒരുപാട് പേരെ ആക്രമിച്ച് പണവും മറ്റു വിലപ്പെട്ട സാധനങ്ങളും തട്ടിയെടുക്കുന്ന ഒരു രാക്കെറ്റാന് ഇവരെന്നും ചോദ്യം ചെയ്തപ്പോള്‍ മനസ്സിലായി. പലരും പേടിച്ചു ബോധം നഷ്ടപ്പെട്ടു ആശുപത്രിയില്‍ പ്രവെശിപ്പിചിട്ടുന്ടെന്നും അറിഞ്ഞു. പോലിസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയും അവരുടെ “കുതിരക്കാല്‍” അടിച്ചു മനുഷ്യന്‍റെ കാലാക്കി മാറ്റുകയും ചെയ്തു. പക്ഷെ ഇവര്‍ എങ്ങനെ കുതിരക്കാല്‍ ഉണ്ടാക്കി എന്നുപറയാന്‍ തെയ്യാരായില്ല. പോലിസ് “മുന്നാംമുറ ” ഉപയോഗിക്കുകയും “കുതിരക്കാല്‍” ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്നു അവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ ഞാന്‍ തലേ ദിവസം കണ്ടതിനേക്കാള്‍ ഭീകരമായിരുന്നു. മൂന്നുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും ചില പച്ച മരുന്നുകളും ഉപയോഗിച്ച് മരുന്നുണ്ടാക്കി കഴിച്ചാണ് ഈ “കുതിരക്കാല്‍ ” ഉണ്ടാക്കുന്നത്‌.

ഇത് എഴുതികഴിഞ്ഞപ്പോള്‍ ഏതോ ചാനലില്‍ വാര്‍ത്ത വന്നിരുന്നതായി ആരോ പറഞ്ഞതായിരുന്നു ഇതിലൊക്കെ വലിയ അത്ഭുതം.

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായ്‌

എന്‍റെ ചിന്ത

ഇപ്പോഴും വികസനം വലുതായൊന്നും എത്തിയിട്ടില്ലാത്ത എന്‍റെ ഗ്രാമം. നെല്‍വയലുകളുടെ മധ്യത്തിലുടെയുള്ള ചെമ്മണ്‍ പാതയും അതില്‍ ബസ്സ്‌ കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ ഓലകൊണ്ട് മേഞ്ഞ ഷെഡും. ഇന്നുമൊരു കാഴ്ചയാണ്. ഞങ്ങള്‍ക്ക് ടൌണില്‍ പോകണമെങ്കില്‍ ഇരുപത്തിനാല് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രയ്ക്ക് ഒരു ബസ്സ്‌ മാത്രമുള്ള ഞങ്ങളുടെ കാത്തിരിപ്പും, യാത്രയും മനസ്സ് മടുപ്പിക്കും. രണ്ടുമൂന്ന് ബസ്സിലേക്കുള്ള ആളുകളെ ഒരു ബസ്സില്‍ കുത്തിനിറച്ചാണ്‌ “സുന്ദരമായ യാത്ര ”

ഒരു ദിവസം മണിക്കുറുകളോളം ഞാന്‍ ബസ്സ്‌ കാത്തുനില്‍ക്കുകയായിരുന്നു. അപ്പോള്‍ എന്‍റെ ചിന്ത “ ഒരു ബസ്സ്‌ വന്നിരുന്നെങ്കില്‍ ടൌണില്‍ എത്താമായിരുന്നു” എന്നായിരുന്നു. അപ്പോഴുണ്ട് പൊടിപടലങ്ങളില്‍ മുങ്ങി കുളിച്ചു കോണിപ്പടിയില്‍ ആളുകളെയും തുക്കി ഞരങ്ങി ഞരങ്ങി ബസ്സ്‌ വരുന്നു. ഞാന്‍ ഒരു ആവേശത്തോടെ രണ്ടും കല്‍പ്പിച്ചു കൈകാണിച്ചു. മനസ്സില്ലാമനസ്സോടെ ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തി. ഞാനും കോണിപ്പടിയില്‍ കാലുകുത്തി തൂങ്ങിപ്പിടിച്ച്‌ ബസ്സില്‍ കയറി യാത്ര തുടങ്ങി.

ബസ്സ്‌ മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍. എന്‍റെ ചിന്ത ഉണര്‍ന്നു തുടങ്ങി. “എങ്ങനെയെങ്കിലും ഒന്ന് ബസ്സിനുള്ളില്‍ കയരിപറ്റിയാല്‍ മതിയായിരുന്നു ” അങ്ങിനെ ബസ്സ്‌ കുറച്ചുദുരം പോയപ്പോള്‍ ഒന്നുരണ്ട് ആളുകള്‍ ഇറങ്ങിയത്കാരണം എനിക്ക് ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു. ഞാനങനെ കമ്പിയില്‍ തുങ്ങി യാത്ര തുടരുമ്പോള്‍ എന്‍റെ ചിന്ത വീണ്ടും ഉണര്‍ന്നു. “എങ്ങനെയെങ്കിലും ഒരു സീറ്റില്‍ ഇത്തിരി സ്ഥാലം കിട്ടിയാല്‍ ഒന്ന് നിവര്‍ന്നിരിക്കാമായിരുന്നു. ബസ്സ്‌ കുറച്ചുകൂടി ദൂരം പോയപ്പോള്‍ എനിക്ക് ഒരു സീറ്റില്‍ സ്ഥാലം കിട്ടി.

അങ്ങിനെ യാത്ര തുടരുന്നതിനിടയില്‍ എന്‍റെ ചിന്ത “എങ്ങനെയെങ്കിലും സീറ്റിന്‍റെ അരുകു വശം കിട്ടിയാല്‍ കാറ്റും കൊള്ളാം പുറത്തെ കാഴ്ചയും കാണാമായിരുന്നു” ബസ്സ്‌ പല സ്റ്റോപ്പുകളിലും നിര്‍ത്തി നിര്‍ത്തി പോയപ്പോള്‍ എന്‍റെ അടുത്തിരുന്ന ആള്‍ ഇറങ്ങി അങ്ങിനെ ഞാന്‍ സീറ്റിന്‍റെ അരികുവശത്ത് ഇരുന്നു പുറത്തെ കാഴ്ചകളും കണ്ട് കാറ്റും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എന്‍റെ അവസാനത്തെ ചിന്ത “ബസ്സ്‌ എവിടെയും നിര്‍ത്താതെ –ആരെയും ഇറക്കുകയോ കയറ്റുകയോ ചെയ്യാതെ – സുകമായി യാത്ര തുടര്‍ന്നാല്‍ മതിയായിരുന്നു .

കാത്തിരിപ്പ്

കാലം തീര്‍ത്ത മതില്‍ കെട്ടുകള്‍
നമ്മെ അകറ്റി എന്നാരോ പറഞ്ഞു
മനപ്പോരുത്തമുണ്ടെങ്കില്‍ ..
നമ്മെ അടുപ്പിക്കുമെന്നാരോ പറഞ്ഞു
കാലചക്രമെത്രവട്ടം
നാഴിക കല്ലുകള്‍ താണ്ടി
തിരുവോണവും വിഷുക്കണിയും
നിനക്കായ്‌ എത്രവട്ടമൊരുക്കി...
എന്നിട്ടുമെന്തേ നമ്മള്‍ ഇന്നും…..
മതിലുകള്‍ക്കിരുപുറവും
ഇരുട്ടില്‍ മിഴിനീര്‍ തുടക്കുന്നു....

ശാസ്ത്രവും ദൈവവും

ദൈവത്തെയും പദാര്‍ത്ഥത്തെയും പറ്റി വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ഒരുപാട്‌ നടന്നു.
അതില്‍നിന്നും അവസാനമായി മനസിലാക്കാന്‍ കഴിഞ്ഞത്‌
ശൂന്യതയില്‍ പദാര്‍ത്ഥമാണ് ആദ്യമായി ഉണ്ടായതെന്നും അത് വികസിച്ച് ഒരുവിസ്ഫോടനതിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത് എന്നുമാണ് ശാസ്ത്രത്തിന്റെ നിഗമനം
ശൂന്യതയില്‍ ദൈവം സ്വയംഭുവായതനെന്നും പദാര്‍ത്ഥം സൃഷ്ടിയാണെന്നും സൃഷ്ടിക്കൊരു സൃഷ്ടആവുന്ടവുമെന്നു അതാണ് ദൈവമെന്നു വിശ്വാസികള്‍ പറയുന്നു
ഇവിടെ പദാര്‍ത്ഥം ഉണ്ടായസ്ഥലം ദൈവം സ്വയംപൂവായസ്ഥലം ഇത രണ്ടും
ശൂന്യതയിലാണ് രൂപം കൊണ്ടത്‌ ഈ ശൂന്യത എങ്ങനെയുണ്ടായി എന്ന് കണ്ടത്തെണ്ടിയിരിക്കുന്നു
അഭിപ്രായങ്ങള്‍ അറിയിക്കുക

ബുര്‍ജ് ദുബായ് (ദുബായിലെ ഒന്നാമന്‍)



















തലയെടുപ്പോടെ
ലോകത്തിന്‍റെ നെറുകയില്‍
ഞാന്‍ മുന്ബെ ഞാന്‍ മുന്ബെയെന്ന്
വിളംബരം ചെയ്തിടും
മഹാന്‍..........
എന്നിലേക്ക്‌ കയറിവരാന്‍
പടവുകള്‍ പന്നിതതായ്‌ തോന്നി
ചന്ദ്രബിംബത്തിന്നു
നെറുകയിലെ പ്രകാശം
പുതിയ നക്ഷത്ര കൂട്ടമാണോ....
സംശയം തൂകി ആകാശയത്രികര്‍
ദേശാടനകിളികള്‍
വഴിമാറി സഞ്ചരിച്ചു‌
മുകളിലേക്ക്‌ കയറിയാല്‍
അമ്പിളിമാമനെ തോടാമെന്നാശിച്ചു
കുരുന്നുകള്‍
മറഞ്ഞു നിന്നോരാപിറവിയെ
ഒരുവേള കണ്ടില്ല
വാനനിരീക്ഷകര്‍
ഒരു നിമിഷര്ധം ഭൂമി -
നിശ്ചലമായ്‌.......?
കണ്ടാശ്ച്ചരിച്ചുപോയീ
ഈ മരുഭൂമിയില്‍
ഒന്നാമനായ് നില്കുമീ
മനുഷ്യപ്രയന്ത്നത്തിന്റെ
ആദ്യവസാനത്തെ.....?
മഹാത്ഭുതം.

കാലം മറക്കുമോ.. ?

അഗാതമാം പ്രണയത്തെ
ചില്ലുമെടയിലോളിപ്പിച്ചു
മാടിവിളിച്ചു നീ
സ്നേഹ പൂന്കാവനത്തിലെക്ക്
തുറന്നില്ലെന്കിലും ഞാന്‍ കണ്ടു
നഗ്നമാം മനസ്സിന്റെ
ചേതനയറ്റ ശരീരം
ഏതോ മുന്‍ജന്മ പാപം പോലെ
അഴികളില്ലാത്ത ഇരുനപുമരക്കുള്ളില്‍
നീ കാലം കഴിചീടുമോ
ആര്കൊവേണ്ടി -
ആദിപിതാവിനെ ശപിച്ചതും
തപം ചെയ്ത് വിധിയെ പിഴച്ചതും
കയറില്ലാതെ കെട്ടിയിട്ട
ശക്തമാം നിയമത്തിന്‍റെ
നീതിയെ മറ്റുരച്ചതും
എല്ലാം മറന്ന് ഒരുവേള-
സൂര്യതാപമേല്‍ക്കും മുന്‍പേ
എന്‍ സ്വരമധുരം നുണയാന്‍
വെമ്പല്‍ കൊണ്ടിരുന്നോ ?
കാലത്തിന്‍റെ സുകൃതമാണെന്ന്
നീ ഓതിയിരുന്നു
കാരഗ്രിഹമാന്നവിടെ
ഇന്നിപ്പോള്‍
അന്തരാഗ്നി എല്ലാം ദഹിപ്പിചപ്പൊല്
മനസ്സ്തയിര്യം വരാന്‍
ആയിരം വട്ടം കുന്ബിട്ടതും
നീ മറന്നുവോ സഖീ .........
മരുഭൂമിയിലൊരു മരുപ്പച്ചയായ്‌
നിന്നെ കണ്ടതും
മനസ്സുകള്‍ ഒന്നാകുന്നത്
കാണിച്ചുതന്നതും
നീരുറവ നുകരാന്‍
വെമ്പല്‍ കൊണ്ടപ്പോള്‍
അസമയത്തുള്ള മാര്‍ജാരെന്റെ
വരവിനെ ശപിച്ചുവോ നമ്മള്‍
പുലരുവോളം നീയും
മയങ്ങുവോളം ഞാനും
സ്വപനാടനങ്ങളില്‍
നീന്തിത്തുടിച്ചതും
ആദ്യക്ഷരനങളിലോന്നായ്‌
നിന്റെ നാമം ജപിച്ചതും
ഓര്‍മകളെ തഴുകി മുന്നോട്ട്
കുതിച്ചതും
നീ മറന്നുവോ സഖീ .........
കാലത്തിന് മറക്കാന്‍ കഴിയുമോ ?
അറിയില്ല എനിക്കറിയില്ല .

ദുബായ് മെട്രോ











തീ തുപ്പി പായും
പഴയ തീവണ്ടിയുടെ കാലം കഴിഞ്ഞു
തള്ളിതുരക്കുന്ന തുരുന്ബിച്ച വാതിലുകള്‍
വലിക്കുന്പോള്‍ കയ്യില്‍പോന്നിടും
ചങ്ങലകള്‍
ശബ്ദത്താല്‍ കര്ണ്ണപുടവുമ്
കുലുക്കുത്താല്‍ ആന്ടരീകാവയാവങ്ങളും
ഒരുപോലെ തകര്‍ന്നീടും
ചുട്ടുപൊള്ളും മേനിയാകെ
ആ പഴയ വണ്ടി
ഇന്നലകളുടെ ഓര്‍മകളില്‍ മാത്രം........
ഇന്നിതാ പുതിയവണ്ടി
ഒഴുകിവരും നദിയായ്
മനതമരുതനെ പോലെ
ശബ്ദകൊലഹലങ്ങളില്ലാതെ
സ്വീകരനതിന്‍ പുതിയമാനമായ്‌
ആഗതനെ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നു സ്വീകരിച്ചിടും
ഓരോ നിമിശാര്‍ദ്ത്തിലും
നിയന്ത്രണം സ്വയം ഏറ്റെടുത്ത
ഭരണധിപനെപോലെ എല്ലാം
നിയന്ത്രിചീടും
അറിയില്ല നാം
യാത്രയിലോ അര്‍ദ്ധ മയക്കതിലോ !?
ശീതീകരിച്ചമുരിയില്‍
കാഴ്ചകള്‍ കണ്ടീടാം
മെട്രോ നഗരത്തിന്റെ
ധമനികളിലൂടെ
എന്നും മതിവരാതൊരു
യ്ത്രയായ്‌.........

ഹൃദയ വേദന

ഇത്തിരി കരുണയ്ക്കായ്
കേണു ഞാന്‍.........
ഹൃദയം പോട്ടിയോഴുകിയപ്പോള്‍
നീട്ടിയില്ല നിന്‍ കരങ്ങളെന്‍ നേര്‍ക്ക്‌
ഉച്ചരിച്ചീല ഒരു വാക്കുമെന്നോദ്‌
ആട്ടിയകറ്റി നീ സ്വതസിദ്ധമാം
വാക്കുകളാല്‍ .......
മരഞ്ഞിരിക്കുന്നവനെ
പ്രീതിപ്പെടുത്താന്‍ .
നീ എന്നെ കുരിചോര്‍തില്ല
എന്റെ വിലാപം കേട്ടില്ല
വാവിട്ടു കരഞ്ഞു ഞാന്‍
അന്ടകടഹങ്ങള്‍ വിറക്കുമാര്‍........
ഒരു വാക്കുകൊണ്ടും എന്നെ
ആശ്വസിപ്പിച്ചില്ല
ധേയാവാദം ആഗ്രഹിച്ചു ഞാന്‍ .........
എല്ലാം വിട്ടെറിഞ്ഞ്‌.
ഈ ബൂഗോളത്തില്‍
ഇരുണ്ട ഹൃദയങ്ങളില്‍
വിശ്വാസമില്ലാതെ ശപിച്ചു
ഞാനെന്‍ ഓരോ
നിമിഷര്ധങ്ങളെയും .......
വാരിക്കൂട്ടി ഞാന്‍
തീ കനലുകള്‍
എന്റെ ശിരസ്സില്‍
ഉരികിയോലിക്കട്ടെ
ലാവയായ്‌ ഞാന്‍
അതില്‍ നിര്‍ത്തം ചവിട്ടുക നീ
നിന്‍ മനം കുളിര്‍ക്കെ
ആടിതിമിര്താവസാനം
അവനെ പുല്‍കും വരെ.....................?

ഇത്ര ബീഭത്സമോ പ്രണയം !?

പെയ്തിറങ്ങുന്നു തോരാത്ത കണ്ണീര്‍ മഴ
തീര്‍ക്കുന്നു കാനകളെന്‍ വദനത്തില്‍
താമസ്സിനാല്‍ വന്മാതിലുകലയെന്‍ ചുറ്റും
പിളരുകയനേന്‍ മനം പ്രിയേ !
അകലുകയാണോ നീ മരേചികപൊല്
ഈ മണല്കാട്ടില്‍ ഏകനാക്കി എന്നെ
സന്ടാരനമല്ല ഈ വിരഹം സഖീ
ഓതാം നിന്നോടയെന്‍ വിഹുഅലതകല്
കനല്‍ കട്ടകള്‍ പതിക്കുന്നു മൌലിയില്‍
വിദരമയെന് സിരസ്സത്രയും
ഹൃദയ ധമനികള്‍ ചോരപ്പുഴ ഒഴുക്കുന്നു
കരള്‍ ഭിത്തികള്‍ ഞെരിഞ്ഞമരുന്നു
നിശ്ചലവതയിലായെന്‍ -
പഞ്ചേന്ദ്രിയങ്ങള്‍
മനസ്സ്‌ പതറുന്നു വഴിതാരയടയുന്നു
നിയന്ത്രണം വിടുന്നു സഖീ !
കടിഞാനട്ട അശ്വം കണക്കെ.........
കറുത്ത രാത്രിയെ മാറോടണച്ചു നീ
ശക്തമാം കരങ്ങളാല്‍ നടവാതിലടയ്ക്കുന്പോള്‍
തോരാത്ത കന്ന്നുനീരുമായ്‌ ഞാന്‍
നിന്‍ സ്മരണകള്‍ അയവിറക്കുന്നു
വരിഞ്ഞു മുറുക്കുന്നു വിരഹനീരാളി
ഇത്ര ബീഭത്സമോ വിരഹം !?
കണ്ടു ഞാന്‍ പ്രേമത്തിന്‍ അഗാത ഗര്‍ത്തം
ഇല്ല ഞാനൊരിക്കലും എതിനോക്കില്ല
ഭയപ്പെടുത്തുന്നു അതിലെ കാഴ്ചകള്‍
വരും വരായ്കകലാലെന്‍ മനം
സന്കര്‍ഷപൂരിതമാക്കുന്നു
വെഹേനമയെന്നില് തുടിചിറങ്ങിയ വാഗ്ദാനം
ഇപ്പോയെന്നില്‍ തുടിക്കുന്നു
ചിരസ്ഥായിയായ മരുപ്പച്ചയുടെ
ഓര്‍മ്മകള്‍ മാത്രം.
മംഗളം നെര്‍നുരങ്ങട്ടെ ഞാനെന്‍
പ്രിയ പ്രേയസ്സിക്ക്
ധന്യവാദന്ഗലട്രയുമെന് അഗിലെശന്
കാനകള്‍ = ചാലുകള്‍
സന്ടാരനമല്ല= സഹിപ്പതല്ല
വിദരം = പിളരുക
വെഹേന = ഇല്ല


പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
ഇവിടെ